ദുരന്തമെത്തിയത് പുതിയവീട്ടിൽ താമസിക്കാനിരിക്കെ

കോഴിക്കോട്: മൊകവൂരിൽ പുതുതായി നിർമിച്ച വീട്ടിൽ താമസിക്കാനിരിക്കെയാണ് രഞ്ജിത്ത് കുമാറിനെയും കുടുംബത്തേയുംതേടി ദുരന്തമെത്തിയത്. കാരന്നൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരിയായ ഇന്ദുലക്ഷ്മിയുടെ വീടിന് തൊട്ടടുത്താണ് വീട് നിർമിക്കുന്നത്. ഏകദേശം പണി പൂർത്തിയായിരുന്നു. ഫെബ്രുവരിയിൽ വീട്ടിൽ താമസമാക്കാനായിരുന്നു തീരുമാനം.
കൊച്ചി ഇൻഫോപാർക്കിൽ ടി.സി.എസ്. കമ്പനിയിൽ ജോലിചെയ്തിരുന്ന രഞ്ജിത്ത് പുതിയൊരു സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി കോഴിക്കോട് ബൈപ്പാസിൽ ഓഫീസ് ഒരുക്കുന്ന തിരക്കിലായിരുന്നു. വെസ്റ്റ്ഹിൽ പോളിടെക്നിക്കിൽനിന്ന് ഡിപ്ലോമ നേടിയശേഷം തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ബിടെക്കും എം.ടെക്കും നേടി. തിരുവനന്തപുരം ടെക്നോപാർക്കിലാണ് രഞ്ജിത്ത് ആദ്യം ജോലിചെയ്തിരുന്നത്. പിന്നീടാണ് കൊച്ചിയിൽ ടി.സി.എസിൽ ചേർന്നത്.
Comments
error: Content is protected !!