യുവാവ് മരിച്ച സംഭവം ഭാര്യയെയും ബന്ധുക്കളെയും നുണ പരിശോധന നടത്തും

കൊയിലാണ്ടി: യുവാവ് ഭാര്യവീട്ടിൽ മരിച്ച സംഭവത്തിൽ ഭാര്യയെയും. അഞ്ച് ബന്ധുക്കളെയും ഈ ആഴ്ച നുണപരിശോധയ്ക്ക് വിധേയമാക്കും. മുക്കം.പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് മുഖ്യമന്ത്രിക്കുംപരാതി നൽകിയിരുന്നു.2015 തലക്കുളത്തൂർമങ്കരം കണ്ടി മീത്തൽ പ്രഭാകരന്റെ മകൻ പ്രജീഷിന്റെ മരണത്തിൽ യഥാർത്ഥ സംഭവം പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പിതാവ് പ്രഭാകരൻ  ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.ക്ക് നൽകിയ പരാതിയെ തുടർന്നാണ് ഭാര്യ സുനിതയെയും, അഞ്ച് ബന്ധുക്കളെയും കേസ്സിൽ നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2015 ജൂൺ 4  നാണ് പ്രജീഷ് ഭാര്യ സുനിതയുടെ അമ്മായിയുടെ മകളുടെ വിവാഹത്തിന് ഓമശ്ശേരി കൂത്തം പറമ്പ് ലക്ഷം വീട് കോളനിയിലെ വീട്ടിൽ  പോയത് പ്രജീഷും, ഭാര്യ സുനിതയും നേരത്തെ തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനായി പ്രജീ ഷിന്റെ സഹോദരിയും പോയിരുന്നു അന്ന് വളരെ നല്ല സ്വീകരണമാണ് അവർക്ക് ലഭിച്ചത്.എന്നാൽ എട്ടാം തിയ്യതി രാത്രി സുനിതയുടെ സഹോദരൻ വീട്ടിലെക്ക് വിളിക്കുകയും, പ്രജീഷിന് തലവേദനയാണെന്നും. കെ. എം.സി..ടി.യിൽ കാണിച്ച ശേഷം മെഡിക്കൽ കോളെജിൽ കാണിക്കാൻ പറഞ്ഞെന്നും വിളിച്ചു പറഞ്ഞു.ഉടൻ മെഡിക്കൽ കോളെജിൽ എത്തിയെങ്കിലും .ഐ .സി .യിലാണെന്നും പറഞ്ഞു കാണാൻ കഴിയാതെ തിരിച്ചു വരികയായിരുന്നു. 8‌‌ ന്സുനിതയുടെ സഹോദരനാണ് മരണവിവരം വിളിച്ചു പറയുന്നത്.9 ന് ശവം വീട്ടിൽ മറവ് ചെയ്ത് സുനിതയോട് കാര്യങ്ങൾ ചോദിച്ചു. വിവാഹം സൽക്കാരം കഴിഞ്ഞതിനാൽ നിരവധി പേർ ഉണ്ടായിരുന്നെന്നും രാത്രി കിടക്കുന്നതിനിടയിൽ പ്രജീഷിന്റെ കാൽ തട്ടി നോക്കിയപ്പോൾ നെഞ്ചിൽ കൈവച്ച് കരയുകയായിരുന്നു. ഉടൻ തന്നെ ആ ശു പ ത്രി യി ൽഎത്തിച്ചു പിന്നീട് മരണ വിവരമാണ് അ റി യി ച്ചത്. 21 ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയപ്പോൾ പ്രജീഷ് തൂങ്ങി മരിച്ചതായാണ് ഉള്ളത്.സംഭവത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കുടത്തായ്, കക്കാടംപൊയിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ആർ.ഹരിദാസന് പരാതി നൽകുകയായിരുന്നു. മൊഴികളിലെ വൈരുദ്ധ്യം അന്വേഷണത്തിൽ ബോധ്യമായതിനെ തുടർന്നാണ് നുണ പരിശോധന നടത്തണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ നുണപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ നീക്കം

Comments

COMMENTS

error: Content is protected !!