Uncategorized

പെരിയാർ വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് അധികൃതർ തുറന്നുവിട്ട സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് സൂചന

അരിക്കൊമ്പൻ കേരള – തമിഴ്നാട് അതിർത്തിയിൽ. പെരിയാർ വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് അധികൃതർ തുറന്നുവിട്ട സ്ഥലത്തുനിന്ന് പത്ത് കിലോമീറ്റർ അകലെയാണ് ആനയിപ്പോഴുള്ളതെന്നാണ് സൂചനകൾ. തിരികെ സഞ്ചരിക്കുന്നുവെന്നാണ് അവസാനത്തെ സിഗ്നൽ സൂചിപ്പിക്കുന്നത്.

വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയത്. ഞായറാഴ്ച പുലർച്ചെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. ജനവാസ മേഖലയായ കുമളിയിൽ നിന്നും 23 കിലോമീറ്റർ അകലെ സീനിയറോഡയ്ക്ക് സമീപത്താണ് തുറന്നുവിട്ടത്.

വണ്ണാത്തിപ്പാറ ഭാഗത്ത് അരിക്കൊമ്പൻ എത്തിയാൽ അതിന് അഞ്ച് കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ ജനവാസമേഖലയാണ്. ആന അതിർത്തി കടക്കാൻ സാദ്ധ്യതയുണ്ടോയെന്ന് തമിഴ്നാട് വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.

അതേസമയം അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആനയുടെ ശരീരത്തിൽ ജി പി എസ് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. കോളറിൽ നിന്നുള്ള സിഗ്നലുകൾ സാറ്റ്‌ലൈറ്റ് വഴി ട്രാക്കിംഗ് കേന്ദ്രത്തിലേക്ക് ലഭിക്കുന്നുമുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button