KERALAMAIN HEADLINES

കേരളത്തിന് 4122 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരം ഉടൻ

കേരളത്തിന്‌ ജിഎസ്‌ടി നഷ്ടപരിഹാര ഇനത്തിൽ 4122.27 കോടി രൂപ ലഭിക്കും. ജിഎസ്‌ടി നഷ്ടപരിഹാര ഇനത്തിൽ 4524 കോടി രൂപയാണ്‌ കേരളം ആവശ്യപ്പെട്ടിരുന്നത്. സംസ്ഥാനങ്ങൾക്ക് മൊത്തം 75000 കോടി രൂപ കേന്ദ്രം നൽകാനുള്ളതിൽ കേരളത്തിൻ്റെ വിഹിതമാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടിരുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്‌ച കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ടു. നഷ്ടപരിഹാര തുക സംബന്ധിച്ച് ചർച്ച ചെയ്തു.

മെയ്‌ 28 ന്‌ ചേർന്ന ജിഎസ്‌ടി കൗൺസിൽ യോഗത്തിൽ കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്‌പയെടുത്ത്‌ സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരമായി നൽകാൻ തീരുമാനമെടുത്തിരുന്നു.  നഷ്ടപരിഹാര നിധിയിൽ ആവശ്യത്തിന്‌ പണമില്ല എന്ന സാഹചര്യത്തിലാണ് വായ്പ.

2020–-21 വർഷത്തിൽ 1.10 ലക്ഷം കോടി രൂപ സമാനമായി വായ്‌പയെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാരമെന്ന നിലയിൽ സംസ്ഥാനങ്ങൾക്ക്‌ കൈമാറിയിരുന്നു. ഇപ്പോൾ കൈമാറുന്ന 75000 കോടി രൂപ സംസ്ഥാനങ്ങൾക്ക്‌ നടപ്പുവർഷം ജിഎസ്‌ടി കുടിശിക ഇനത്തിൽ നൽകേണ്ട തുകയുടെ പകുതി വരുമെന്ന്‌ ധനമന്ത്രലായം വാർത്താകുറിപ്പിൽ അവകാശപ്പെട്ടു. ശേഷിക്കുന്ന തുക നടപ്പുസാമ്പത്തിക വർഷം രണ്ടാം പകുതിയിൽ ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്രം അറിയിച്ചു.

കർണാടകയ്‌ക്ക്‌ 8542.17 കോടി, മഹാരാഷ്ട്രയ്‌ക്ക്‌ 6501.11 കോടി, ഗുജറാത്തിന്‌ 6151 കോടി, തമിഴ്‌നാടിന്‌ 3818.5 കോടി എന്നിങ്ങനെ നഷ്ടപരിഹാരമായി ലഭിക്കും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button