കേരള ഭാഗ്യക്കുറി ഇനി പലയിടങ്ങളിൽ മാറിമാറി നറുക്കെടുക്കും
കേരള ഭാഗ്യക്കുറി ഇനി പലയിടങ്ങളിൽ മാറിമാറി നറുക്കെടുക്കും. ഇപ്പോൾ തിരുവനന്തപുരമാണ് സ്ഥിരം നറുക്കെടുപ്പ് വേദി. കേരളസംസ്ഥാന ഭാഗ്യക്കുറി കൂടുതൽ ജനകീയവും സുതാര്യവുമാക്കുന്നതിനു വേണ്ടിയാണ് പല ജില്ലകളിൽ നറുക്കെടുപ്പ് നടത്താൻ ആലോചിക്കുന്നത്. ജനങ്ങൾക്ക് നറുക്കെടുപ്പ് കാണാൻ അവസരം നൽകുന്നതുവഴി സുതാര്യത ബോധ്യപ്പെടുത്താനും സാധിക്കുമെന്ന് ഭാഗ്യക്കുറിവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. വാഹനത്തിൽ കൊണ്ടുപോകാവുന്ന നറുക്കെടുപ്പ് യന്ത്രംവേണം. ഇതുണ്ടാക്കാൻ തിരുവനന്തപുരം സി.ഇ.ടി.യുമായി ചർച്ചകൾ നടക്കുന്നുണ്ട്.
ഈ പ്രക്രിയ ഇപ്പോൾ ജീവനക്കാർ കൈകൊണ്ടാണ് ചെയ്യുന്നത്. ബാർകോഡ് റീഡ് ചെയ്താണ് ടിക്കറ്റുകളുടെ സാധുത പരിശോധിക്കുന്നത്. ചെറിയ സമ്മാനങ്ങൾ കിട്ടുന്ന ലക്ഷക്കണക്കിന് ടിക്കറ്റുകൾ ഇങ്ങനെ സ്കാൻചെയ്യാൻ ഇപ്പോൾ മതിയായ ജീവനക്കാരില്ല. അതിനാൽ കള്ളനോട്ട് തിരിച്ചറിയുന്നതിന് സമാനമായ യന്ത്രങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഭാഗ്യക്കുറിവകുപ്പ്. ഇവ വന്നാൽ സമ്മാനങ്ങളുടെ എണ്ണം 30 മുതൽ 50 ശതമാനംവരെ കൂട്ടാനും കഴിയും.