സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച അരിവണ്ടി പര്യടനം മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു
പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിവിൽ സപ്ലൈസ് വകുപ്പ് ആരംഭിച്ച അരി വണ്ടി പര്യടനം മന്ത്രി ജി ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. പാളയം മാർക്കറ്റിന് മുന്നിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഫ്‌ളാഗ് ഓഫ് ചെയ്‌തു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് ബുധനാഴ്ച അരി വണ്ടി തുടങ്ങിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ തുടർന്നുള്ള ദിവസങ്ങളിൽ ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 500 കേന്ദ്രങ്ങളിൽ സബ്സിഡി നിരക്കിൽ അരി വിതരണം നടത്തും.
ജയ , കുറുവ, മട്ട, പച്ചരി എന്നീ നാലുഇനങ്ങളിലായി 1o കിലോ അരി വാങ്ങിക്കാം. എല്ലാകാർഡുകാർക്കും അരി ലഭിക്കും. ജയ അരി – 25 രൂപ, കുറുവ- 25 , മട്ട – 24 ,പച്ചരി-25 എന്നിങ്ങനെയാണ് വില. നാല് ഇനങ്ങളുംകൂടി റേഷൻ കാർഡൊന്നിന് 10 കിലോ അരി ലഭിക്കും. കിലോയ്‌ക്ക് 10.90 രൂപ നിരക്കിൽ വെള്ള , നീല കാർഡുകൾക്ക് എട്ടുകിലോ അരി റേഷൻ കട വഴിയും വിതരണം ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോ മാവേലി സ്റ്റോർ, സൂപ്പർ മാർക്കറ്റ് എന്നിവയില്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരി വണ്ടി എത്തുന്നത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അതത് സ്ഥലത്തെ ജനപ്രതിനിധികൾ അരിവണ്ടിയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
അരി വാങ്ങുന്നതിന് റേഷൻ കാർഡ് വേണം. ഒരു ജില്ലയിൽ ഒരു താലൂക്കിലെ പ്രധാന കേന്ദ്രങ്ങളിൽ രണ്ട് ദിവസങ്ങളിലായി അരി വിതരണം നടത്തും.