പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു. രണ്ടുപേര്‍ അറസ്റ്റില്‍
കൊയിലാണ്ടി: പ്രായപൂർത്തിയാവാത്ത ദളിത് യുവതിയെ കൂട്ടം ബലാൽസംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ചേർമലയിൽ വരുൺ രാജ (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മൽ ശ്യാംലാൽ (26) എന്നിവരാണ് അറസ്റ്റിലായത്. ഫിബ്രവരി 14 ന് വാലൻ്റൈൻ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. യുവതിക്ക് കഞ്ചാവും മയക്കുമരുന്നും നൽകിയാണ് പീഡനം. അന്നേ ദിവസം രാവിലെ വീട്ടിൽ നിന്ന് പോയ യുവതി വൈകീട്ട് അസ്വസ്ഥതകളോടെ തിരിച്ചെത്തിയപ്പോൾ വീട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
വടകര ഡി വൈ എസ് പി. അബ്ദുൾ ഷെറീഫ് എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ നീക്കമാണ്, 24 മണിക്കുറിനകം പ്രതികളെ പിടികൂടാൻ സഹായിച്ചത്. സി ഐ. എൻ.സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപൂർവ്വം പ്രതികളെ വലയിലാക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സി ഐ ക്ക് പുറമെ എ എസ്.ഐ മാരായ പി പ്രദീപൻ, ഗിരീഷ്, ഒ കെ സുരേഷ്, പ്രതീഷ് തുടങ്ങിയവരാണുണ്ടായിരുന്നു. പീഡന സംഘത്തിൽ കൂടുൽ പേർ ഉണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ഡി വൈ എസ് പി അബ്ദുൾ ഷെറീഫും സിഐ. എൻ.സുനിൽകുമാറും കലിക്കററ് പോസ്റ്റിനോട് പറഞ്ഞു. പോക്സോ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസ്സെടുത്തത്.