പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് യുവതിക്ക് ക്രൂര മര്‍ദനം
ഭോപ്പാല്‍: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ യുവതിക്ക് ഭര്‍തൃവീട്ടില്‍ നിന്നും ക്രൂര മര്‍ദ്ദനമേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം. 22 കാരിയെ മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിക്കുകയും ചെയ്തതായി പരാതി ഉയർന്നു.
വീട്ടുകാരുടെ ഇഷ്ടപ്രകാരം മൂന്ന് വര്‍ഷം മുമ്പാണ് വതിയുടെ കല്യാണം നടന്നത്. ഒരു വര്‍ഷത്തിന് ശേഷം യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അതിന് ശേഷം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്വഭാവം മാറിയതായും ഉപദ്രവം തുടങ്ങിയതായും യുവതി പറയുന്നു.
യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയതോടെയാണ് ഗാര്‍ഹിക പീഡനത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് സഹോദരന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗാര്‍ഹിക പീഡനമടക്കം വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് യുവതി പറയുന്നു. നിസാര കാര്യങ്ങള്‍ പറഞ്ഞ് അടിക്കുമായിരുന്നു. യുവതിയെ മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.