സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ആര്‍ സി ബുക്കിന്റെയും പ്രിന്റിംഗ് നിലച്ചു

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെയും ആര്‍ സി ബുക്കിന്റെയും പ്രിന്റിംഗ് നിലച്ചു. കരാര്‍ കമ്പനിക്ക് ഒമ്പത് കോടി കടമായതോടെയാണ് പ്രിന്റിംഗ് നിര്‍ത്തിയത്. ടെസ്റ്റ് പാസായിട്ടും ലൈസന്‍സ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്.
കരാറുകാരന് പണം ധനവകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. നിലവിലെ ലൈസന്‍സിന് പകരം പുതിയ സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറാന്‍ 200 രൂപ അടയ്ക്കണം, പുതിയ ലൈസന്‍സിനാണെങ്കില്‍ 1005 രൂപ. തപാലിലെത്താന്‍ 45 രൂപ വേറെയും നല്‍കണം. ഫലത്തില്‍ ഡ്രൈവിംഗ് പഠിച്ചെടുത്ത് എച്ചും എട്ടും എടുത്ത് പരീക്ഷ പാസായി പണമടച്ച് കാത്തിരിക്കുന്നവരാണ് സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ വലയുന്നത്.
കൊച്ചിയില്‍ ലൈസന്‍സും ആര്‍സി ബുക്കൊക്കെ അച്ചടിക്കുന്ന കരാറുകാരന് ഒമ്പത് കോടിയാണ് നിലവിലെ കുടിശ്ശിക. സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ ഒക്ടോബര്‍ മുതല്‍ അച്ചടി നിര്‍ത്തി. ഇതിനിടെ പോസ്റ്റല്‍ വകുപ്പിനും ഏഴു കോടി കടമായി. അച്ചടിച്ചിറക്കിയ ലൈസന്‍സുകള്‍ അയക്കാന്‍ പോസ്റ്റല്‍ വകുപ്പ് തയ്യാറാവാത്തതിനെ തുടർന്ന് പോസ്റ്റല്‍ വകുപ്പിന് അടുത്തിടെ ഏഴു കോടി നല്‍കി.