ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി
കോഴിക്കോട്: ഓർക്കാട്ടേരിയിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസില്‍ നാല് പേരുടെ ജാമ്യാപേക്ഷ തള്ളി. ജീവനൊടുക്കിയ ഷെബിനയുടെ ഭർത്താവ് ഹബീബ്, അമ്മാവൻ ഹനീഫ, ഭർതൃ മാതാവ് നഫീസ, ഭർതൃ സഹോദരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഭർതൃപിതാവിന് ആരോഗ്യസ്ഥിതി പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിച്ചു.
ഭർതൃവീട്ടിൽ വച്ച് ഷെബിനയെ ഭർത്താവിൻ്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും കുടുംബം പുറത്ത് വിട്ടിരുന്നു. 2010-ലാണ് ഷെബിനയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷെബിന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഷെബിനയുടെ സഹോദരിയുടെ ഫോണും ഫോറൻസിക് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്.
Comments