കുട്ടികളിൽ തക്കാളിപ്പനി കൂടുന്നു
കൊച്ചി: സംസ്ഥാനത്ത് കുട്ടികളില്‍ തക്കാളിപ്പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. 80-ലധികം കുട്ടികള്‍ക്കാണ് ഒരു മാസത്തിനുള്ളില്‍ രോഗം ബാധിച്ചത്.സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് രോഗബാധിതരായത്. രോഗകാരണം കണ്ടെത്താനായിട്ടില്ല. കൃത്യമായ രോഗലക്ഷണങ്ങളുണ്ടാകില്ലെന്നതിനാല്‍ ഇവ കണ്ടെത്താനും വൈകുന്നുണ്ട്.
രോഗബാധിതര്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുവന്ന നിറത്തിലുള്ള കുമിളകള്‍ കാണപ്പെടും. അതിനാലാണ് തക്കാളിപ്പനിയെന്ന് വിളിക്കുന്നത്. ചൊറിച്ചില്‍, ചര്‍മത്തില്‍ തടിപ്പ്, ശരീരവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയയും ബാധിക്കുന്ന അതേ വൈറസുകളാണ് തങ്കാളിപ്പനിക്കും കാരണമാകുന്നത് എന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്.എന്നാലിത് സ്ഥിരീകരിച്ചിട്ടില്ല. ശരിയായി ശ്രദ്ധ നല്‍കിയില്ലെങ്കില്‍ രോഗം വേഗം പകരുകയും ചെയ്യും. ശരീരത്തില്‍ കുമിളകള്‍ കണ്ടാല്‍ അവ ചൊറിയാനോ പൊട്ടിക്കാനോ പാടില്ല. ഇത് തൊലി പറിഞ്ഞു പോകുന്നതിന് കാരണമാകും.രോഗബാധിതര്‍ക്ക് നിര്‍ജ്ജലിനീകരണമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.