കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പ് നൽകി. മാസം ഇരുന്നൂറ് കോടിയിലേറെ വരുമാനം ഉണ്ടായിട്ടും കെ.എസ്.ആർ.ടി.സി എങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലാകുന്നുവെന്ന കാര്യം മനസിലാകുന്നില്ല. മികച്ച രീതിയിൽ ഉദ്യോഗസ്ഥർ ജോലി ചെയ്തിട്ടും നിരവധി തവണ ശമ്പള വിതരണം മുടങ്ങി.

സർക്കാർ ധനസഹായമായ 30 കോടി ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  കാലതാമസം ഇല്ലാതെ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസി അറിയിച്ചു. മാസം 220 കോടിയിലേറെ രൂപയുടെ വരുമാനമുള്ള കെഎസ്ആർടിസി എങ്ങനെയാണ്  പ്രതിസന്ധിയിലേക്ക് പോകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് 11 കോടി രൂപ മാറ്റിവെക്കേണ്ടി വന്നതാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് കാരണമായതെന്ന്  കെഎസ്ആർടിസി വിശദീകരിച്ചു.

ശമ്പള വിതരണം കാര്യക്ഷമമാക്കാൻ കോടതി നിർദേശങ്ങൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

Comments

COMMENTS

error: Content is protected !!