കേരളത്തിൻ്റെ വടക്കൻ പ്രദേശങ്ങളെ വ്യാവസായിക കേന്ദ്രമായി ഉയർത്തും – പി രാജീവ്

ഉത്തര കേരളത്തെ  വ്യവസായ ഭൂമികയായി  മാറ്റുമെന്ന്‌   വ്യവസായമന്ത്രി പി രാജീവ്‌.  ഉത്തര  കേരളത്തിൽ വ്യവസായ വികസനത്തിന്‌ വൻ സാധ്യതകളുണ്ട്. കെഎസ്‌ഐഡിസി മേഖലാ ഓഫീസ്‌ കോഴിക്കോട്‌ ആരംഭിക്കുകയാണ്‌. നിലവിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ്‌ മേഖലാ ഓഫീസുള്ളത്‌. കിൻഫ്രയുടെ പ്രധാന പ്രവർത്തന കേന്ദ്രമായി മട്ടന്നൂർ മാറും. ഇത്‌ കണ്ണൂർ, കാസർകോട്‌ ജില്ലകൾക്ക്‌ വലിയ നേട്ടമാകും.

കണ്ണൂരിൽ മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിലും മട്ടന്നൂർ  കിൻഫ്ര പാർക്കിന്റെ കല്ലിടലിലും  സംസാരിക്കുകയായിരുന്നു മന്ത്രി.

മട്ടന്നൂർ കിൻഫ്ര പാർക്കിൽ വ്യവസായ സംരംഭകർക്ക്‌  ആവശ്യത്തിന്‌ ഭൂമി ലഭിക്കും.  അന്താരാഷ്ട്ര വിമാനത്താവളമുള്ളതും അനുകൂല ഘടകമാണ്‌. താലൂക്ക്‌ തലങ്ങളിൽ ഫെസിലിറ്റേഷൻ സെന്ററുകൾ തുടങ്ങും. പരാതികൾ അതത്‌ ഘട്ടങ്ങളിൽ പരിഹാരിക്കാൻ സംവിധാനമുണ്ടാകും.  പശ്‌ചാത്തല സൗകര്യം ഒരുക്കി  വ്യവസായ വികസനത്തിന്‌ ശക്തിപകരുകയാണ്‌ സർക്കാർ ലക്ഷ്യം.

കോവിഡ്‌ പ്രതിസന്ധിക്കിടയിലും 3200 ചെറുകിട  ഇടത്തരം വ്യവസായ സംരഭക(എംഎസ്‌എംഇ)   യൂണിറ്റുകളാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. കേരളത്തിൽ പരമാവധി നിക്ഷേപം കൊണ്ടുവരികയാണ്‌ ലക്ഷ്യം. സ്ഥല ലഭ്യതക്കുറവ്‌ പ്രയാസം സൃഷ്ടിക്കാറുണ്ട്‌. പാരിസ്ഥിതിക ബോധവും ഉയർന്ന ജീവിത നിലവാരവുമുള്ളവരാണ്‌ കേരളീയർ. അനുകൂല കാലാവസ്ഥയും വിദഗ്‌ധ തൊഴിൽ സേനയുമുള്ള നാടുമാണ്‌.

Comments

COMMENTS

error: Content is protected !!