ഡ്രൈവിംഗ് സ്കൂളുകളിലെ യോഗ്യതയില്ലാത്ത പരിശീലകരെ കണ്ടെത്താനുള്ള എംവിഡി നീക്കം ഫലം കണ്ടില്ല

വടക്കന്‍ കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് മിന്നല്‍ പരിശോധന നടത്തി. പരിശീലകരായി യോഗ്യതയില്ലാത്തവരെ നിയമിക്കുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു പരിശോധന. ഉദ്യോഗസ്ഥർ പരിശോധന തുടങ്ങിയതോടെ ചില ഡ്രൈവിംഗ് സ്കൂളുകള്‍ പൂട്ടി ജീവനക്കാര്‍  സ്ഥലം വിട്ടു. 

യോഗ്യതയില്ലാത്ത പരിശീലകരെ ഉപയോഗിച്ചാണ് പല സ്കൂളുകളും ഡ്രൈവിംഗ് പരിശീലനം നല്‍കുന്നതെന്ന പരാതിയെത്തുടർന്നാണ്  ഡ്രൈവിംഗ് സ്കൂളുകള്‍ കേന്ദ്രീകരിച്ച്  മോട്ടോര്‍ വാഹനവകുപ്പ്  ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്.  വിവരം ചോരാതിരിക്കാന്‍ ഉദ്യോഗസ്ഥരെ ജില്ലകള്‍ മാറ്റിയായിരുന്നു നിയോഗിച്ചത്. ഏറെ മുന്‍കരുതൽ എടുത്തിരുന്നെങ്കിലും പരിശോധനാ വിവരം ചോര്‍ന്നതോടെ ചില ഡ്രൈവിംഗ് സ്കൂളുകളുടെ ഓഫീസ് അടച്ച് ജീവനക്കാര്‍ സ്ഥലം വിട്ടു.

കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. പരിശോധനയോട് സഹകരിക്കാത്ത ഡ്രൈവിംഗ് സ്കൂളുകള്‍ക്കെതിരെയും നടപടിയുണ്ടാകും.

Comments

COMMENTS

error: Content is protected !!