തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; പാച്ചിറ സ്വദേശിയുടെ 40000 രൂപ കവര്‍ന്നു

തിരുവനന്തപുരത്ത് വീണ്ടും എ.ടി.എം തട്ടിപ്പ് .എസ്.ബി.ഐ പളളിപുറം ശാഖയിലെ അക്കൗണ്ടിൽ നിന്നും 40000 രൂപ എ.ടി.എം കാർഡ് വഴി തട്ടിയെടുത്തു. പാച്ചിറ സ്വദേശി റഹ്മത്തുള്ളക്കാണ് പണം നഷ്ടപ്പെട്ടത്.

 

റഹ്മത്തുള്ളയുടെ പള്ളിപുറം എസ്.ബി.ഐ ബാങ്കിലെ പെൻഷൻ അക്കൗണ്ടിൽ നിന്നാണ് രണ്ട് തവണയായി നാൽപതിനായിരം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫോണിൽ രണ്ടു തവണ മെസേജ് വന്നിരുന്നു. ഇതിൽ നിന്നാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടതായി മനസിലായത്. ഒ.ടി.പിയോ പിന്‍ നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ലെന്ന് റഹ്‌മത്തുള്ള പറയുന്നു.

 

പണം നഷ്ടപ്പെട്ട ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തു. ബാങ്കിലെത്തിയപ്പോഴാണ് മുംബൈയിലുള്ള ഏതോ എ.ടി.എം വഴിയാണ് പണം പിൻവലിച്ചത് എന്ന് മനസ്സിലായത്.തുടർന്ന് ബാങ്കിനും മംഗലപുരം പൊലീസിലും പരാതി നൽകി.
Comments
error: Content is protected !!