നാഷണൽ ഹൈഡ്രോളജി പ്രോജക്ട്‌: കേരളത്തിന്‌ എട്ടാം റാങ്ക്‌

തിരുവനന്തപുരം:  നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ പുതിയ റാങ്കിങ്ങിൽ കേരളത്തിന് വൻ കുതിപ്പ്. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കേരളം എട്ടാംസ്ഥാനത്ത് എത്തി.  കഴിഞ്ഞതവണ 13ാം സ്ഥാനത്തായിരുന്നു.

 

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളടക്കം 44 ഏജൻസികളാണ് നാഷണൽ ഹൈഡ്രോളജി പ്രൊജക്ട് ഏറ്റെടുത്ത് നടപ്പാക്കുന്നത്. 2016ൽ ആരംഭിച്ച പദ്ധതി 2024ലാണ് അവസാനിക്കുന്നത്. എട്ടുവർഷത്തേക്ക് 42 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

 

സംസ്ഥാനത്തെ 44 നദികളിലൂടെയും ഒഴുകിപ്പോകുന്ന ജലത്തിന്റെ അളവ് രേഖപ്പെടുത്തൽ, ഒരുവർഷം ലഭിക്കുന്ന മഴയുടെ അളവ് രേഖപ്പെടുത്തൽ, റിയൽ ടൈം ഡാറ്റാ കളക്‌ഷൻ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ പദ്ധതിയിൽ വരുന്നത്. ജലവിഭവ വിവരങ്ങളുടെ വ്യാപ്തി, ഗുണനിലവാരം, പ്രവേശനക്ഷമത എന്നിവ മെച്ചപ്പെടുത്തുക, വെള്ളപ്പൊക്കത്തിനായുള്ള തീരുമാന പിന്തുണ സംവിധാനം തയ്യാറാക്കുക, ബേസിൻ ലെവൽ റിസോഴ്‌സ് അസസ്‌മെന്റ്,  പ്ലാനിങ്‌,  ജലവിഭവ പ്രൊഫഷണലുകളുടെയും മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെയും ശേഷി ശക്തിപ്പെടുത്തുക തുടങ്ങിയവയും ലക്ഷ്യം വയ്ക്കുന്നു. ഐഡിആർബി വിഭാഗത്തിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെയാണ് ജലസേചനവകുപ്പിന് റാങ്കിൽ മുന്നിലെത്താൻ കഴിഞ്ഞത്.

 

Tags :
Comments

COMMENTS

error: Content is protected !!