പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍

പത്തനംതിട്ടയിൽ പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ പതിനേഴുകാരന്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുകുയായിരുന്നു.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെ പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരന്റെ പേര് വെളിപ്പെടുത്തി. ഇതോടെ കുടുംബം ആറന്മുള പോലീസില്‍ പരാതി നല്‍കുകയും പോലീസ് 17-കാരനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. 2018 ഏപ്രില്‍ മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019-ലെ വേനലവധിസമയത്താണ് പെണ്‍കുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം. രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡനം തുടര്‍ന്നതായും പോലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള 17-കാരനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയശേഷം സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും.

Comments

COMMENTS

error: Content is protected !!