പതിനേഴു വയസ്സുകാരിയെ കെ എസ് ആർ ടി സി ബസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും
വടകര: പതിനേഴു വയസ്സുകാരിയെ കെ എസ് ആർ ടി സി ബസിൽ വച്ചു ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, ഒരു ലക്ഷത്തി അൻപതിനായിരം രൂപ പിഴയും വിധിച്ചു. പാക്കയിൽ സ്വദേശി ആനപ്പാന്റെവിട റിനീഷ്കുമാർ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷാ നിയമം പ്രകാരവും ശിക്ഷ വിധിച്ചത്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പരാതിക്കാരിക്കു നൽകാനും, പിഴ സംഖ്യ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു.
2020 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് കെ എസ് ആർ ടി സി ബസിൽ മാനന്തവാടി നിന്നും കുറ്റ്യാടി വരെ യാത്ര ചെയ്യുക ആയിരുന്ന പെണ്കുട്ടിയുടെ അടുത്തു ഇരുന്നു യാത്ര ചെയ്യുകയായിരുന്ന പ്രതി യാത്ര മധ്യേ പെൺകുട്ടിയെ ഉപദ്രവിക്കുക ആയിരുന്നു, പെണ്കുട്ടി ബഹളം വെച്ചപ്പോൾ ബസ് കണ്ടക്ടർ അടുത്തു വരുകയും അവരോടു കാര്യം പറയുകയും, ബസ് തൊട്ടിൽപാലം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ആയിരുന്നു.
തൊട്ടിൽപ്പാലം പോലീസ് രജിസ്റ്റർ ചെയ്ത കേസ്, നാദാപുരം അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് അങ്കിത് അശോകൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.