മുഖ്യമന്ത്രി പിണറായിവിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും കൂടിക്കാഴ്ച്ച നടത്തി
മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും കൂടിക്കാഴ്ച്ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിൽ രാവിലെ എട്ടരയ്ക്കായിരുന്നു കൂടിക്കാഴ്ച്ച.
40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച്ചയില്‍ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ വിഷങ്ങള്‍ ചര്‍ച്ചയായെന്നാണ് വിവരം.
അതേസമയം ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതിയെ സമീപിച്ചു.
കേട്ടുകേള്‍വിയുടെ മാത്രം അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കേസില്‍ പരാതിക്കാര്‍ ഇല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് പരിഗണിക്കും. പണം കൊടുത്തതായി കക്ഷികളാരും പറഞ്ഞിട്ടില്ല.
Comments