CRIME

റെയിൽവേ ജോലി വാഗ്ദാനം; മൂന്ന് പേർ പിടിയിൽ

റെയിൽവെ റിക്രൂട്ട്മന്റ് ബോർഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയിൽ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലർക്ക് സതേൺ റെയിൽവ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകിയിരുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയായിരുന്നു വ്യാജ റിക്രൂട്ട്മന്റ്. തുടക്കത്തിൽ 35,000 രൂപ വരെ പ്രതിഫലം നൽകി. ശമ്പളം കിട്ടുമെന്നായതോടെ പലരും സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതിന്റെ ഭാഗമാക്കി. തട്ടിപ്പ് സംഘത്തിന് കോടികൾ കൈവന്നതോടെ പ്രതിഫലം നൽകുന്നത് നിർത്തി മുങ്ങുകയായിരുന്നു. എസ് .സി മോർച്ച മുക്കം മണ്ഡലം പ്രസിഡന്റായിരുന്ന എം.കെ. ഷിജുവായിരുന്നു പ്രധാന ഇടനിലക്കാരൻ. ഇയാൾ ഇന്ത്യൻ റെയിൽവെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവുമായ പി.കെ കൃഷ്ണദാസിന്റെ ഫോട്ടോ ഉപയോഗപ്പെടുത്തിയാണ് കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കിയത്. കൃഷ്ണദാസിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ആളുകളുടെ വിശ്വാസം നേടുകയായിരുന്നു. തിരുവമ്പാടി, പൊന്നാനി, ചങ്ങരംകുളം തുടങ്ങി മലബാറിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ പരാതികളുണ്ട്. അറസ്റ്റിലായ പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button