ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം വീട്ടിലെത്തി

കോഴിക്കോട്: മോഡല്‍ ഷഹനയുടെ മരണത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് സംഘം ഭര്‍ത്താവ് സജ്ജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലെത്തി. ഷഹനയുടെ മരണത്തിന് പിന്നാലെ അറസ്റ്റിലായ സജ്ജാദ് നിലവില്‍ റിമാന്‍ഡിലാണ്.
വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ചാണ് ഷഹന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാല്‍ വിവരമറിഞ്ഞ് ആളുകള്‍ എത്തുമ്പോഴേക്കും ഷഹനയെ സജ്ജാദ് താഴെയിറക്കിയിരുന്നു. സജ്ജാദിന്റെ മടിയില്‍ ബോധമറ്റു കിടന്ന ഷഹന, ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.

ഷഹാനയുടെ മരണം ആത്മഹത്യ തന്നെയാണോ എന്നുറപ്പിക്കാനാണ് പറമ്പില്‍ ബസാറിലെ വീട്ടില്‍ ഫോറന്‍സിക്ക് സംഘം വീണ്ടും പരിശോധന നടത്തിയത്. ഷഹാന തുങ്ങി എന്ന് പറയുന്ന കയര്‍ ഫോറന്‍സിക് സംഘം പരിശോധിച്ചു. കയറില്‍ തൂങ്ങി മരിക്കാന്‍ സാധിക്കുമെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ വിലയിരുത്തലെന്ന് എസിപി കെ സുദര്‍ശന്‍ പറഞ്ഞു.

നിലവില്‍ ഷഹാനയുടെ മരണം ആത്മഹത്യ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ കേസില്‍ ഭര്‍ത്താവ് സജാതിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും. വൈകാതെ കസ്റ്റഡിയില്‍ വാങ്ങുമെന്നും എസിപി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വില്‍പ്പനയുടെ മറവില്‍ സജാത് ലഹരി വില്‍പ്പന നടത്തിയിരുന്നതായ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Comments
error: Content is protected !!