വി.എം സുധീരൻ രാജി വെച്ചു
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മുതിർന്ന നേതാവ് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും രാജിക്കത്തിൽ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് വി.എം സുധീരൻ രാജിക്കത്ത് കൈമാറിയത്. കെ.പി.സി.സി പ്രസിഡൻ്റിന് നേരിട്ടാണ് രാജി നൽകിയത്.
കെപിസിസി പുനഃസംഘടന ഈ മാസം 30ന് അകം പൂർത്തിയാക്കാ തീരുമാനം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തും. എ, ഐ ഗ്രൂപ്പുകൾ കെപിസിസി ഭാരവാഹി പട്ടികയിലേയ്ക്ക് പരിഗണിക്കേണ്ടവരുടെ പേരുകൾ കെ.സുധാകരന് കൈമാറിയിട്ടുണ്ട്. താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സമ്മർദ്ദം ചെലുത്തുമെന്നാണ് സൂചന. ഗ്രൂപ്പ് പ്രതിനിധികളെ ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തി അനുനയ നീക്കമാണ് കെപിസിസി നേതൃത്യവും ലക്ഷ്യമിടുന്നത്.താഴേത്തട്ടിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നെയ്യാർ ഡാമിൽ നടക്കുന്ന പ്രവർത്തക ശില്പശാലയുടെ സമാപനച്ചടങ്ങിൽ താരിഖ് അൻവർ പങ്കെടുക്കും.