സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ മാത്രം ഗവർണർ ഒപ്പിട്ടു

സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ മാത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ല് എന്നിവയാണ് ഗവർണർ ഒപ്പിട്ടത്.

വിവാദ ബില്ലുകളിലൊന്നും ഗവർണർ ഒപ്പുവെച്ചിട്ടില്ല. ലോകായുക്ത, സർവകലാശാല ബില്ലുകൾ ഉൾപ്പെടെ സംസ്ഥാന നിയമസഭ പാസാക്കിയ  ഗവർണർ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുന്ന വിവാദ ബില്ലുകൾ രാഷ്ട്രപത്രിക്ക് വിടാനാണ് സാധ്യത.

14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ​ഗവർണറെ നീക്കം ചെയ്യുന്നതാണ് വിവാദമായ ചാൻസലർ ബിൽ. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ വിസി നിയമന സെർച്ച് കമ്മിറ്റിയുടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലിൽ ഇതുവരെ രാജ്ഭവൻ തീരുമാനമെടുത്തിട്ടില്ല. മന്ത്രിമാർ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചിരുന്നു. ആറുമാസം കൊണ്ടാണ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചതെന്നും അതുകൊണ്ട് ഇനി തീരുമാനത്തിലെത്താൻ തനിക്കും സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!