സാധനങ്ങൾ വാങ്ങി മടങ്ങവേ പന്ത്രണ്ടുവയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു
കോഴിക്കോട്: കടയില്‍നിന്ന് മടങ്ങിവരുന്നതിനിടെ പന്ത്രണ്ടുകാരനെ തെരുവുനായ ആക്രമിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് സംഭവം. സഹോദരനൊപ്പം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്ബോഴാണ് തെരുവുനായ കുട്ടിയെ ആക്രമിച്ചത്. ഇന്ന് രാവിലെ 11മണിക്ക് വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം റോഡില്‍ വച്ചാണ് സംഭവം. മലയങ്ങാട് സ്വദേശി ജയന്റെ മകന്‍ ജയസൂര്യയ്ക്കാണ് കടിയേറ്റത്. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് ജയസൂര്യ.
പെട്രോള്‍ പമ്ബിന് സമീപത്ത് വച്ച് തെരുവുനായ കുട്ടിയുടെ നേരെ ചാടി വീഴുകയായിരുന്നു. കുട്ടിയുടെ കൈയിലും തുടയിലുമാണ് കടിയേറ്റത്. നാദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
Comments