ഓര്‍മകളിലെ സുല്‍ത്താന്‍

കോഴിക്കോട്: ”സുന്ദരമായ ഇ ലോകത്ത് എനിക്ക് അനുവദിച്ചു തന്ന സമയം പരിപൂര്‍ണമായി അവസാനിച്ചു. സമയം തീരെയില്ല. അല്ലാഹുവിെന്‍റ ഖജനാവില്‍ മാത്രമാകുന്നു സമയമുള്ളത്. ഒരിക്കലും അവസാനിക്കാത്ത സമയം… അനന്തം…. അനന്തമായ സമയം”. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന കാടായിത്തീര്‍ന്ന ഒറ്റമരത്തെ അടയാളെപ്പടുത്താന്‍ മലയാളികള്‍ക്ക് ഒരു ഒാര്‍മക്കുറിപ്പുകളുടെയും ആവശ്യമില്ല. 25 വര്‍ഷങ്ങള്‍ക്ക് മുമ്പൊരു ജൂലൈ അഞ്ചിന് ബേപ്പൂരിെന്‍റ സുല്‍ത്താന്‍ വിടപറഞ്ഞിട്ടും ഇന്നും സജീവമാണ് ആ ഒാര്‍മകള്‍. ബേപ്പൂരിലെ വൈലാലില്‍ വീടിെന്‍റ ഉമ്മറത്തുള്ള മുറിയില്‍ ബഷീറിനെ ‘കാണാം’.
വൈലാലില്‍ വീട്ടിലെത്തിയപ്പോള്‍ ആ മുറിയിലേക്ക് സ്വാഗതം ചെയ്തത് ജനാലയില്‍ വെച്ച ബഷീറിെന്‍റ വലിയ ഛായാചിത്രമാണ്. മുറിക്കുള്ളിലേക്ക് കയറുന്നവരെ കാണാന്‍ വാതിലിന് എതിര്‍വശത്തുള്ള കോണില്‍ ചാരുകസേരയില്‍ ബഷീറിരിക്കുന്നു. തൊട്ടടുത്ത് സൈഗാളിെന്‍റയും പങ്കജ് മല്ലിക്കിെന്‍റയും പാട്ടുകള്‍ പാടി തെണ്ടപൊട്ടിയ ഗ്രാമഫോണ്‍. ചാരുകസേരക്ക് മുന്നിലെ ടീപ്പോയിയിലുള്ള കടലാസുകെട്ടില്‍, ഒരുപാട് കഥകളെഴുതി തഴകിയ ആ കൈകൊണ്ട് വെടിപ്പായ അക്ഷരങ്ങളില്‍ എഴുതിയിരിക്കുന്നു കഥകളിലെല്ലാം വച്ച്‌ ശ്രേഷ്ഠമായ കഥയെക്കുറിച്ച്‌. ബഷീറിന് ലോകത്തെ തെളിച്ചത്തോടെ കാട്ടിക്കൊടുത്ത കറുത്തു തടിച്ച കണ്ണട ഇൗ എഴുത്തുകളുടെ അവകാശിയെന്നപോലെ തെല്ലൊരഹങ്കാരത്തോടെ കാലില്‍ കാല്‍ കയറ്റിവെച്ചിരിക്കുന്നു.
ബഷീറിെന്‍റ മരിക്കാത്ത ഒാര്‍മകള്‍, കാണാന്‍ വരുന്നവര്‍ നല്‍കിയ സ്നേഹോപഹാരങ്ങള്‍, വിവിധ സര്‍ക്കാറുകളും സ്ഥാപനങ്ങളും നല്‍കിയ അവാര്‍ഡുകള്‍, പ്രശസ്തിപത്രങ്ങള്‍ എല്ലാം ആ മുറിയിലുണ്ട്. ചുമരിനു മുകളിലതാ പാത്തുമ്മയിരിക്കുന്നു. ബഷീറിെന്‍റ അതിഥികളെയും നോക്കി. ‘പാത്തുമ്മയുെട ആട്’ എവിടെയോ ഒാടി നടക്കുന്നുണ്ട്, ബഷീറെഴുതുന്ന കടലാസുകള്‍ അത്രയും തിന്നാനായിട്ട്.
ഏതോ സ്കൂളിലെ കുട്ടികള്‍ സമ്മാനിച്ച ബഷീറിെന്‍റയും ഫാബിയുടെയും കാരിക്കേച്ചറുണ്ട് പേനയും കുത്തി നില്‍ക്കുന്നു. വലിയ സുഹൃത്ത് വലയമുള്ള, എപ്പോഴും അതിഥികള്‍ക്കൊപ്പമിരുന്ന, െചല്ലുന്നവരെയെല്ലാം മടിയേതും കൂടാതെ ഉൗട്ടിയ ബഷീറും ഫാബിയും എല്ലാത്തിനും സാക്ഷികളായി തോളോടു തോള്‍ ചേര്‍ന്നിരിക്കുന്നു. വീടിനുചുറ്റും ബഷീര്‍ നട്ടുനനച്ച ചെടികളും മരങ്ങളും പടര്‍ന്നുപന്തലിച്ച്‌ എഴുത്തുകാരെന്‍റ ആഗ്രഹംപോലെ കാക്ക, കുയില്‍, പ്രാവ് തുടങ്ങിയ പക്ഷിമൃഗാദികള്‍ക്കെല്ലാം തണലേകുന്നു.
ബേപ്പൂര്‍ സുല്‍ത്താെന്‍റ എഴുത്തുകള്‍ക്കും വാശികള്‍ക്കും ‘സൊറ’കള്‍ക്കും സാക്ഷിയായിരുന്ന ചെറിയ മാേങ്കാസ്റ്റിന്‍ പടര്‍ന്ന് പന്തലിച്ച്‌ വന്മരമായിട്ടുണ്ട്. കിളികള്‍ കലപില ഒച്ചവെച്ച്‌ തങ്ങളെ ഭൂമിയുടെ അവകാശികളായിക്കണ്ട ആ വലിയ കഥാകാരനെക്കുറിച്ച്‌ വാതോരാതെ പറഞ്ഞു.
Comments

COMMENTS

error: Content is protected !!