KERALA
മഹാരാജാസ് കോളജിൽ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

കൊച്ചി: മഹാരാജാസ് കോളജിൽ അധികൃതർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. വിദ്യാർഥി സംഘർഷത്തെ തുടർന്നു അടച്ച കോളേജ് പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രിൻസിപ്പലിൻ്റെ പ്രത്യേക അനുമതിയില്ലാതെ വിദ്യാർഥികൾക്ക് ആറ് മണിക്കു ശേഷം ക്യാമ്പസിൽ തുടരാനാവില്ല.
വിദ്യാർഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കാനും സെക്യൂരിറ്റി സംവിധാനം കർശനമാക്കാനും തീരുമാനമായി. അധ്യാപകരേയും വിദ്യാർഥികളേയും ഉൾപ്പെടുത്തി ഒരു വർക്കിങ് ഗ്രൂപ്പ് ഉണ്ടാക്കാനും പിടിഎ ജനറൽ ബോഡി യോഗത്തിൽ തീരുമാനിച്ചു.
കോളജ് വീണ്ടും തുറക്കുന്നതിനു മുന്നോടിയായി ബുധനാഴ്ച വിദ്യാർഥി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനു ശേഷമായിരിക്കും കോളജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.
Comments