കോടഞ്ചേരിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

കോഴിക്കോട്:  കോടഞ്ചേരിയിൽ നൂറാംതോടി സ്വദേശി നിതിന്‍ തങ്കച്ചൻ എന്ന യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കൊല്ലപ്പെട്ട നിതിന്റെ സുഹൃത്ത് കണ്ണോത്ത് സ്വദേശി അഭിജിത്ത്, തിരുവമ്പാടി സ്വദേശി അഫ്‌സല്‍, മുക്കം സ്വദേശി മുഹമ്മദ്റാഫി, തിരുവമ്പാടി സ്വദേശിയായ 17-കാരനും ആണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

നൂറാംതോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായി നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

കോളേജ് വിദ്യാര്‍ത്ഥിയായ നിതിനെ കഴിഞ്ഞ ബുധനാഴ്ച മുതലാണ് കാണാതായത്. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെ മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍നിന്ന് നിതിന്‍റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത്ത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Comments
error: Content is protected !!