വയനാട്ടിലെ നരഭോജി കടുവയെ തൃശൂരിലേക്ക് മാറ്റി

കൽപ്പറ്റ:  കഴിഞ്ഞ ദിവസം വയനാട് വാകേരിയിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ പുത്തൂർ സുവോളജി പാർക്കിലേക്ക് മാറ്റി. ബത്തേരി കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിൽ സ്ഥലമില്ലാത്തതിനാലാണ് തൃശൂരിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

പരിക്കുള്ളതിനാൽ ചികിത്സ നൽകിയ ശേഷമാവും ഐസൊലേഷൻ ക്യൂബിലേക്ക് കടുവയെ മാറ്റുക. കടുവയുടെ മുഖത്തും മാറ്റിടങ്ങളിലും വലിയ പരുക്കുകളുണ്ട്. കടുവയുടെ ആരോഗ്യ സ്ഥിതി വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്.
തിങ്കളാഴ്ച ഉച്ചയോടെയാണ് കടുവ വനം വകുപ്പിന്‍റെ കൂട്ടിൽ വീഴുന്നത്. 13 വയസുള്ള  വാകേരി കൂടല്ലൂർ സ്വദേശി ക്ഷീര കർഷകൻ പ്രജീഷിനെ കടിച്ചു കൊന്ന നരഭോജി കടുവയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments
error: Content is protected !!