ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ചെയര്‍മാന്‍ ആന്‍ഡ് മാനേജേിങ് ഡയറക്ടറായി(സിഎംഡി) ഡോ.ശ്രീറാം വെങ്കിട്ടരാമന് പൂര്‍ണ ചുമതല. ഇതിനായി ഈ തസ്തിക ജോയിന്റ് സെക്രട്ടറിക്ക് തത്തുല്യമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
2022 ഓഗസ്റ്റില്‍ ജനറല്‍ മാനേജരായാണ് ശ്രീറാം സപ്ലൈകോയില്‍ എത്തിയത്. അതിന് മുമ്പ് ആലപ്പുഴ ജില്ല കളക്ടറായി നിയമിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണെന്ന് ചൂണ്ടികാട്ടി വിമര്‍ശനം ഉയര്‍ന്നതോടെയാണ് സപ്ലൈകോയിലേക്ക് മാറ്റിയത്.
സപ്ലൈകോയില്‍ രണ്ട് സിഎംഡിമാര്‍ക്ക് കീഴില്‍ ജനറല്‍ മാനേജരായി തുടര്‍ന്ന ശ്രീറാം ഡോ. സഞ്ജീവ് പട്‌ജോഷി സിഎംഡി പദവിയില്‍ നിന്ന് മാറിയതോടെ ഈ ചുമതലയും ഏറ്റെടുത്തു. പിന്നീട് സിഎംഡി സ്ഥാനത്ത് മറ്റ് നിയമനങ്ങളൊന്നും നടന്നില്ല.
ഡോ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ച് സർക്കാർ. ഈ തസ്തിക ജോയിന്റ് സെക്രട്ടറി്ക്ക് തത്തുല്യമാക്കി സർക്കാർ ഉത്തരവിറക്കി. നിലവിൽ സപ്ലൈകോയിലെ ജനറൽ മാനേജറായി തുടർന്ന് വന്നിരുന്ന ശ്രീറാം വെങ്കട്ടരാമന് സിഎംഡിയുടെ ചുമതലയും ഉണ്ടായിരുന്നു.