ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കന്നൂർ തണ്ണീരി വീട്ടിൽ പ്രശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപണം

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കന്നൂർ തണ്ണീരി വീട്ടിൽ പ്രഭാകരന്റെയും ശൈലജയുടേയും മകൻ പ്രശാന്തിന്റെ (29) ആത്മഹത്യയുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്ത്.

  

മുടി കൊഴിച്ചിൽ തടയാൻ നടത്തിയ ചികിത്സയിലെ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്ന് മരിച്ച പ്രശാന്തിന്റെ അച്ഛൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. സമാന ചികിത്സ നടത്തിയ പലർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായതായി അന്വേഷണത്തിൽ വെളിപ്പെട്ടതായും അവർ പറഞ്ഞു.

ആദ്യം അത്തോളി പോലീസിലും പിന്നീട് പേരാമ്പ്ര ഡി. വൈ.എസ്.പി, കോഴിക്കോട് സിറ്റി അസി.കമ്മീഷണർ, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. ഡോക്ടറുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. പത്രസമ്മേളന ത്തിൽ സഹോദരൻ പ്രശോഭ്, സുരേഷ്
കന്നൂർ, യു.എം. കൃഷ്ണൻ, കെ. പ്രബീഷ്, ടി. സകിൽ കുമാർ എന്നിവരും പങ്കെടുത്തു.

Comments
error: Content is protected !!