കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ മൃതദേഹം നദിയിൽ കണ്ടെത്തി
ബംഗളുരു > നേത്രാവതി നദിയിൽ കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകൻ വി ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരുവിനടുത്ത നേത്രാവതി നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബിജെപി നേതാവും കർണാടകയിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുമായ എസ് എം കൃഷ്ണയുടെ മരുമകനാണ്. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളായ സിദ്ധാർത്ഥയെ തിങ്കളാഴ്‌ചയാണ് കണാതായത്.
തിങ്കളാഴ്ച ചിക്കമംഗളുരുവിലേക്ക് ബിസിനസ് ആവശ്യത്തിനായി യാത്ര തിരിച്ച സിദ്ധാർത്ഥ് തുടർന്ന് കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനിടെയാണ് കാണാതാകുന്നത്.
മംഗളുരുവിന് സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോൾ സിദ്ധാർത്ഥ് ഡ്രൈവറോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് പുറത്തിറങ്ങിപോയ സിദ്ധാർത്ഥയെ കാണാതായതോടെ ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. എസ് എം കൃഷ്ണയുടെ മൂത്ത മകൾ മാളവികയാണ് സിദ്ധാർത്ഥിന്റെ ഭാര്യ