കായണ്ണയില്‍ ആള്‍ ദൈവത്തിന്റെ ദര്‍ശനത്തിന് പോയവരെ നാട്ടുകാര്‍ തടഞ്ഞു
കോഴിക്കോട്: ആള്‍ ദൈവങ്ങള്‍ക്കെതിരെ മുന്‍കരുതലെടുത്ത് നാട്ടുകാര്‍. കോഴിക്കോട് ആള്‍ ദൈവത്തിന്റെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയവരെ നാട്ടുകാര്‍ തടഞ്ഞതിനെ തുടർന്ന് സംഘർഷത്തിനിടയാക്കി.
കായണ്ണ ചന്ദനവയല്‍ ചാരുപറമ്പിലാണ് സംഭവം. ചാരുപറമ്പില്‍ രവി എന്ന ആള്‍ ദൈവമാണ് ദര്‍ശനം നല്‍കുന്നത്. ഇയാളെ ബാലാവകാശ നിയമ പ്രകാരം കാക്കൂര്‍ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വാസത്തിന്റെ മറവില്‍ ഇയാള്‍ പല വിശ്വാസികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയും ഇയാൾക്ക് എതിരെയുണ്ട്. മാസങ്ങൾക്ക് മുമ്പ് ഒരു കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ആരോപണങ്ങളിൽ പോലീസ് അന്വേഷണം തുടങ്ങി. ഇതേ തുടര്‍ന്ന് ഇയാളുടെ ദര്‍ശനത്തിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.
ഇവിടേക്ക് പോകുന്ന ആളുകളെ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ ഒരു ഓട്ടോയിലും നാല് കാറിലും വന്ന ആളുകളെ തിരിച്ചയക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് വാഹനങ്ങള്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.