കൂടത്തായി കൊലപാതകം; ജോളി അടക്കമുള്ള മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജോളി, പ്രജുകുമാർ, മാത്യു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 16 വരെയാണ് പൊലീസ് കസ്റ്റഡി.

 

ഇന്ന് രാവിലെയാണ് മൂന്ന് പ്രതികളെയും കോടതിയിൽ എത്തിച്ചത്. വൻ ജനക്കൂട്ടമാണ് കോടതി പരിസരത്ത് ഒത്തുകൂടിയത്. ജോളിയെ ഒന്നാം നമ്പർ ഗേറ്റിലൂടെയും, പ്രജുകുമാറിനെ രണ്ടാം നമ്പർ ഗേറ്റിലൂടെയുമാണ് കോടതിയിലേക്ക് കയറ്റിയത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാതെയാണ് ഇവരെ കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ കൊണ്ടുവന്ന പൊലീസ് വാഹനത്തിന് ചുറ്റും ജനം തടിച്ചുകൂടുകയും പ്രതികളെ കൂട്ടി വിളിക്കുകയും ചെയ്തു.

 

ജോളിക്ക് സയനൈഡ് കൈമാറിയത് പ്രജുകുമാർ ആണ്. മാത്യു തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും പെരുച്ചാഴിയെ കൊല്ലാനാണ് എന്ന് പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്നുമാണ് പ്രജുകുമാറിന്റെ മൊഴി.
Comments

COMMENTS

error: Content is protected !!