കെ-റെയിലിനെ കെ എസ് ആര്‍ ടി സിയുടെ കണ്‍സല്‍ട്ടന്‍സിയായി നിയമിക്കാന്‍ ധാരണയായി

സില്‍വര്‍ലൈന്‍ പദ്ധതി താല്‍കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തിൽ കെ എസ് ആര്‍ ടി സിയുടെ കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ-റെയില്‍) നെ നിയമിക്കാന്‍ ധാരണയായി.  

കഴിഞ്ഞ ദിവസം ചേര്‍ന്ന കെഎസ്ആര്‍ടിസി ബോര്‍ഡ് യോഗമാണ് കണ്‍സല്‍ട്ടന്റായി കെ-റെയിലിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചത്. പിന്നാലെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസിയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഡിപ്പോ പുതുക്കിപ്പണിയാന്‍ ആലോചിക്കുന്ന ചെങ്ങന്നൂരിലും മലപ്പുറത്തും കെറെയില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി.
കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതികള്‍ ലാഭത്തിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കെ-റെയിലിന്റെ ചുമതല. നിലവില്‍ എച്ച്എല്‍എലും കെഎസ്ആര്‍ടിസിയുടെ കണ്‍സള്‍ട്ടന്റാണ്.
കേരളത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രൂപീകരിച്ചതാണ് കെ-റെയില്‍. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്ര അനുമതിയില്ലാതെ തുടങ്ങാനാവില്ല എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. അനുമതി ലഭിക്കും വരെ കെ-റെയില്‍ ഉദ്യോസ്ഥര്‍ക്ക് മറ്റ് ചുമതലകളില്ല. ഈ സാഹചര്യത്തിലാണ് അവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം.
Comments

COMMENTS

error: Content is protected !!