കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ പരീക്ഷ നടത്താൻ ഹാളില്ല; രോഗികളെ വരാന്തയിലേക്ക് മാറ്റി പരീക്ഷനടത്തി
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജിൽ പി ജി പരീക്ഷ നടത്താൻ എക്‌സാമിനേഷൻ ഹാൾ ഒഴിവില്ലാത്തതിനെത്തുടർന്ന് രോഗികളെ വരാന്തയിലേക്ക് മാറ്റി വാർഡിൽ പരീക്ഷനടത്തി. എല്ലുരോഗ വിഭാഗം എം എസ് പരീക്ഷയാണ് പത്താം വാർഡിൽ നടത്തിയത്. മണിക്കൂറുകളോളം രോഗികൾ വരാന്തയിൽ കിടക്കേണ്ടിവന്നു. ഒരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് 10-ാം വാർഡിലെ ഇരുപത്തഞ്ചോളം രോഗികളെ മാറ്റിയത്. രോഗികളെ വാർഡിന്റെ പുറത്തുള്ള വരാന്തയിലേക്ക് കട്ടിലടക്കം മാറ്റി കിടത്തുകയായിരുന്നു. കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികളടമുള്ളവരെ വാർഡിൽനിന്ന് മാറ്റിയതിനാൽ ഏറെ പ്രയാസം നേരിട്ടു. കൂട്ടിരിപ്പുകാർ പരസ്പരം സഹായിച്ചാണ് എല്ലാവരെയും മാറ്റിയത്. ജീവനക്കാരുടെ സഹായംപോലും ലഭിച്ചില്ലെന്നും കൂട്ടിരിപ്പുകാർ പറഞ്ഞു.
Comments