ജില്ലയിൽ ഈ മാസം റിപ്പോർട്ട്‌ ചെയ്തത് 37 ഡെങ്കി കേസുകൾ  

കോഴിക്കോട്‌:  ഈ മാസം  ജില്ലയില്‍  ഡെങ്കിയെന്നു സംശയിക്കുന്ന 37 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍  13 എണ്ണം മണിയൂര്‍ മേഖലയിലാണ്.  രണ്ട് പേർക്ക്  എലിപ്പനിയും    രണ്ട് പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു.   ഷിഗല്ല സംശയിക്കുന്ന രണ്ട്  കേസുകളുണ്ട്.  ഈ മാസം  ഹെപ്പറ്റൈറ്റിസ് എ സംശയിക്കുന്ന  ഒരു  കേസുണ്ട്. ഏപ്രില്‍ മാസം  കുറ്റ്യാടിയില്‍  ഒരു ഡെങ്കി മരണം സ്ഥിരീകരിക്കുകയുണ്ടായി.
കോർപ്പറേഷനില്‍ ഫെബ്രുവരിയില്‍  രണ്ട്  ഹെപ്പറ്റൈറ്റിസ് ബി  മരണവും ജനുവരിയില്‍ കൊടുവള്ളിയില്‍ ഒരു ഹെപ്പറ്റൈറ്റിസ് സി മരണവും  ഫെബ്രുവരി, ഏപ്രില്‍  മാസങ്ങളില്‍   കുറുവട്ടൂരിലും കീഴരിയൂറും ഓരോ   എലിപ്പനി മരണവും സ്ഥിരീകരിച്ചു. മാര്‍ച്ച് മാസത്തില്‍ മേലടിയില്‍ ഒരു ഷിഗല്ല  മരണവും സ്ഥിരീകരിച്ചു .എന്‍സഫലൈറ്റിസ്  വിത്ത് റേബിസ്  2  കാരണമെന്നു   സംശയിക്കുന്ന   മരണങ്ങൾ   മണിയൂരിലും ആയഞ്ചേരിയിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു .
അക്യൂട്  ഡയറിയ വിത്ത് ഡീഹൈഡ്രേഷന്‍ കാരണം ഒരു മരണം പെരുമണ്ണയില്‍ ഫെബ്രുവരി മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തു. മേലടി , പുതുപ്പാടി കീഴരിയൂര്‍, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍  നാലു  എലിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെറുവണ്ണൂരില്‍ ഒരു സ്‌ക്രബ്ബ് ടൈഫസ് സസ്പെക്ടഡ് മരണം ഏപ്രില്‍ മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി .
Comments

COMMENTS

error: Content is protected !!