നഗരസഭയുടെ പുതിയ കളിസ്ഥലം നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ

നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നഗരസഭയുടെ പുതിയ കളിസ്ഥലം ഒരുങ്ങും. മൈതാനത്തിനു പറ്റിയ രീതിയിലുള്ള ഒരേക്കർ സ്ഥലം 60 ലക്ഷം രൂപക്കാണ് നഗരസഭ സ്വന്തമാക്കിയത്.  ഇന്നലെ നടന്ന യോഗത്തിൽ ഇതിന് അംഗീകാരമായി. 2007 ലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. 

നഗരസഭയുടെ തനതു ഫണ്ടുകളും സംസ്ഥാന സർക്കാരിന്റേതടക്കം മറ്റു ഫണ്ടുകളും ഒപ്പം സ്പോൺസർമാരെയും ഉപയോഗപ്പെടുത്തിയാകും കളിസ്ഥലം നിർമിക്കുകയെന്ന്‌ നഗരസഭാ ചെയർപേഴ്സൻ കെ പി സുധ പറഞ്ഞു.

നഗരസഭാ ചെയർപേഴ്സൺ കെ പി സുധ, വൈസ് ചെയർമാൻ കെ സത്യൻ, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി പ്രജില, വാർഡ് കൗൺസിലർ ആർ കെ കുമാരൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. നിലവിൽ കുറുവങ്ങാട് മണക്കുളങ്ങര മൈതാനമാണ് നഗരസഭയുടെ കൈവശമുള്ള പ്രധാന കളിസ്ഥലം. രണ്ടാമത്തെ പ്രധാന മൈതാനമാണ് നടേരിയിലെ മഞ്ഞളാട്ടു കുന്നിൽ നിർമിക്കാൻ പോകുന്നത്. പ്രദേശത്തെ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കും നഗരസഭയിലെ മറ്റു വാർഡുകളിലെ കായിക താരങ്ങൾക്കും കായിക തലത്തിലും വിവിധ ഗെയിമുകൾക്കും പരിശീലനം നൽകാൻ കഴിയുന്ന മനോഹരമായ ഒരു കളിസ്ഥലമാക്കി മഞ്ഞളാട്ടു കുന്നിലെ പുതിയ സ്ഥലം മാറും. 

Comments

COMMENTS

error: Content is protected !!