പെട്ടിമുടിയിൽ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് ഒൻപത് പേരെ

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഗ്രാവൽ ബാങ്കിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആറ് വയസുള്ള ആൺകുട്ടിയുടെയും വൃദ്ധന്റെയും അടക്കം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതോടെ മരണ സംഖ്യ 60 ആയി. ഇനി പത്ത് പേരെ കൂടി കണ്ടെത്താനുണ്ട്.

ലായങ്ങൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് പൂർണമായും അവിടെ നിന്ന് മാറ്റിയുള്ള പരിശോധനയും പ്രദേശത്തെ പുഴയോരം കേന്ദ്രീകരിച്ചുള്ള പരിശോധനയുമാണ് ഇപ്പോൾ നടന്നുവരുന്നത്. പ്രദേശവാസികളും രണ്ട് ദിവസമായി തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയിൽ ദുരന്തമുണ്ടായത്. രാത്രിയുണ്ടായ ഉരുൾപൊട്ടൽ അപകടത്തിന്റെ ആഴം കൂട്ടി. പ്രദേശത്ത് താമസിച്ചിരുന്ന തോട്ടംതൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സംഭവ സ്ഥലത്തേക്കുള്ള റോഡ് തകർന്നത് രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. പ്രദേശത്ത് പത്തടി ഉയരത്തിൽ മണ്ണ് അടിഞ്ഞിരുന്നു. അപകടത്തിൽപ്പെട്ട അവസാനത്തെ ആളെ കണ്ടെത്തുന്നതുവരെ രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.

അപകടത്തിപ്പെട്ടവർക്ക് സർക്കാർ പുനരധിവാസം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ ദുരന്ത മേഖല സന്ദർശിച്ചിരുന്നു.

Comments
error: Content is protected !!