ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ
കോഴിക്കോട്:ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ പ്രധാന പ്രതികളിൽ ഒരാളായ സഫീർ കസ്റ്റഡിയിൽ. എസ്‍ഡിപിഐ ജില്ലാ നേതാവായ സഫീർ സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്നു. ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ച് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണുവിനെ ക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചത് സഫീറാണ്. ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. അറസ്റ്റിലായ ഒൻപത് പ്രതികളുടെയും ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ക്രൂരമായ ആൾക്കൂട്ട മർദ്ദനമാണ് ജിഷ്ണുവിന് ഏറ്റുവാങ്ങേണ്ടി വന്നതെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്തായിരുന്നു ഇത്. ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെയുള്ള പ്രതികളാണ് റിമാൻഡിലുള്ളത്.
Comments