വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; പ്രതി റിമാൻഡില്‍

വയനാട്ടിൽ തിരുനെല്ലിയിൽ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ഇന്നലെയാണ്  പനവല്ലി സ്വദേശിയായ അജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. 

മുപ്പതുകാരിയായ ആദിവാസി യുവതിയെ പ്രതി അജീഷ് വീട്ടിൽ എത്തിച്ച്  പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനമെന്ന് തിരുനെല്ലി പൊലീസിന് യുവതി നൽകിയ പരാതിയിൽ പറയുന്നു. മാനന്തവാടിയിൽ നിന്നാണ് ഇന്നലെ പ്രതിയെ  പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അജീഷിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.  ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം . പല തവണ എതിർത്തിട്ടും മദ്യലഹരിയിലായിരുന്ന പ്രതി ക്രൂരമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ജനനേന്ദ്രിയത്തിൽ ഗുരുതരമായ പരുക്കേറ്റ യുവതിയെ അജീഷ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോൾ പരാതിയില്ലെന്ന നിലപാടിലായിരുന്നു യുവതി. എന്നാൽ ഇന്നലെ സഹോദരൻ വഴി പരാതി നൽകി. പ്രതിയുടെ സമ്മർദ്ദം കാരണമാണ്  ആദ്യം  ഇത് പറയാത്തതെന്ന്  യുവതി പറയുന്നു.

യുവതിയുടെ  രഹസ്യമൊഴി  കോടതി രേഖപ്പെടുത്തി. അതേസമയം പീഡന വിവരം അറിഞ്ഞിട്ടും പൊലീസ് കേസെടുക്കാൻ വൈകിയെന്ന ആരോപണവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നു. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല

Comments

COMMENTS

error: Content is protected !!