സൗജന്യ ഉച്ചഭക്ഷണ പദ്ധതി കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതി

തിരുവനന്തപുരം: സ്കൂളുകളിലുള്ളതു പോലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി  കോളേജുകളിലേക്കും വ്യാപിപ്പിക്കാൻ  കേരള സർക്കാർ . ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർത്ഥികൾക്ക് കാന്റീൻ വഴി സൗജന്യമായി ഉച്ചഭക്ഷണം നൽകാനാണ് പദ്ധതി. ഇതിന് മുന്നോടിയായി കാന്റീൻ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറി.

 നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാർത്ഥികൾക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നൽകി ഉച്ചഭക്ഷണം കഴിക്കാം. സൗജന്യ ഭക്ഷണവും സബ്സിഡിയും നൽകുന്നതിനായി ഒരു കോളേജിന് മാസം അഞ്ച് ലക്ഷം രൂപ വരെ പരമാവധി അനുവദിക്കും.

കൂടാതെ കാമ്പസിൽ കൃഷി നടത്തുന്നതിനും കൃഷിപ്പണിയിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് മണിക്കൂറിൽ 100 രൂപ വീതം പ്രതിഫലം നൽകുന്നതിനും സർക്കാർ തീരുമാനിച്ചു. ഇതിനായി സർക്കാർ വക കോളേജുകൾക്ക് പതിനായിരം രൂപ വീതം അനുവദിച്ചു.

30 കിലോമീറ്ററിലേറെ ദൂരത്ത് നിന്ന് വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ,  30 കിലോമീറ്ററിലേറെ ദൂരെ നിന്ന് വരുന്ന കടുത്ത രോഗബാധിതർ,  മാതാപിതാക്കൾ മരിച്ചവർ, രക്ഷിതാവ് രോഗം ബാധിച്ച് കിടപ്പിലായിട്ടുള്ളവർ എന്നിങ്ങനെയാണ് സൌജന്യ ഉച്ചഭക്ഷണ മാനദണ്ഡങ്ങൾ

Comments

COMMENTS

error: Content is protected !!