സംസ്ഥാനത്തെ സ്‌കൂളുകളിലെ ഇ-വേസ്റ്റ് ആറു മാസത്തിനകം നിർമ്മാർജനം ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം:  സംസ്ഥാനത്തെ സ്‌കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) മറ്റ് ഉപയോഗശൂന്യമായ ഖര മാലിന്യങ്ങളും ശാസത്രീയമായി തരംതിരിച്ച് നിർമ്മാർജനം ചെയ്യാനുള്ള സത്വര നടപടികൾ ആറു മാസത്തിനകം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി.

സ്‌കൂളുകളിൽ ഐ ടി ഉപകരണങ്ങളും മറ്റ് പാഴ് വസ്തുക്കളും കൂട്ടിയിട്ട് അപകടം ക്ഷണിച്ചു വരുത്തുന്നുവെന്ന പരാതിയിലാണ് കമ്മിഷൻ അംഗം വി കെ ബീനാകുമാരിയുടെ ഉത്തരവ്. കൈറ്റ് മേധാവിയിൽ നിന്നും കമ്മിഷൻ റിപ്പോർട്ട് വാങ്ങി.

2017 ജൂൺ 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ 1963/17 ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇ മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമ്മാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൈറ്റ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്. 2019 ജൂൺ 14 വരെ സ്‌കൂളുകളിൽ നിന്നും ഉൾപ്പെടെ 741 ടൺ ഇ മാലിന്യങ്ങൾ നിർമ്മാർജനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Comments
error: Content is protected !!