കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി


തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിലെ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും സിപിഐ മുന്‍ നേതാവുമായ എന്‍ ഭാസുരാംഗന്റെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി.

1.02 കോടിയുടെ സ്വത്തുക്കള്‍ കുടുംബാംഗളുടെ ഉള്‍പടെയുള്ള സ്വത്തുക്കളാണ് കണ്ട് കെട്ടിയത്. കണ്ടലബാങ്കില്‍ നിന്നും മൂന്ന് കോടി 22 ലക്ഷം രൂപയുടെ കള്ളപ്പണമിടപാടിന് പുറമെ ബിനാമി പേരില്‍ 51 കോടി രൂപ തട്ടിയെടുത്തെന്നും ഇ ഡി കണ്ടെത്തിയിരുന്നു. ഭാസുരാംഗനും കുടുംബാംഗങ്ങളും അടക്കം ആറ് പേര്‍ക്കെതിരെ കുറ്റപത്രം കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സ്വത്തുക്കളാണിത്. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാടില്‍ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരില്‍ എടുത്ത വായ്പയാണിതെന്നാണ് ഇ ഡി ആരോപിക്കുന്നത്.

രണ്ടുമാസമായി എന്‍ ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും റിമാന്‍ഡിലാണ്. പ്രാഥമിക കുറ്റപത്രത്തില്‍ ഭാസുരാംഗനും മകനുമടക്കം ആറ് പ്രതികളാണുള്ളത്. കേസില്‍ ഇഡി അന്വേഷണം തുടരുകയാണ്.

 

Comments
error: Content is protected !!