സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ച പണം ലഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെൽട്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ച പണം ലഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെൽട്രോൺ. ക്യാമറകള്‍ സ്ഥാപിച്ചതിലെ ആദ്യ ഗഡുപോലും ലഭിക്കാത്ത സാഹചര്യത്തിലാണ് കെൽട്രോണിന്റെ നടപടി. പണം ലഭിച്ചില്ലെങ്കിൽ ഇനി കണ്‍ട്രോള്‍ റൂമുകളുമായി മുന്നോട്ടു പോകാനാകില്ലെന്നും കെൽട്രോൺ അറിയിച്ചു.

ഒരു മാസം ഒരു കോടി രൂപ സ്വന്തം നിലക്ക് കെൽട്രോൺ ചെലവഴിച്ചാണ് ഇപ്പോൾ പദ്ധതി
നടത്തിവരുന്നത്. കൊട്ടിഘോഷിച്ച് റോഡിൽ പുതിയ ക്യാമറകൾ വെച്ചിട്ട് ആറുമാസം പിന്നിടുമ്പോഴും കിട്ടാനുള്ള തുകയുടെ കാര്യത്തിൽ തീരുമാനമൊന്നുമായിട്ടില്ല.

അതേസമയം പിഴ ഇനത്തിൽ 14 ജില്ലകളിൽ നിന്നും ഇതുവരെ 100 കോടിയുടെ ചെലാൻ കെൽട്രോൺ നൽകി. 33 കോടി രൂപ പിഴയായി കഴിഞ്ഞയാഴ്ച വരെ ഖജനാവിലെത്തി. 232 കോടിരൂപയായിരുന്നു കെൽട്രോണിൻറെ ചെലവ്. തവണകളായി സർക്കാർ കെൽട്രോണിന് നൽകുമെന്നായിരുന്നു ധാരണപത്രം. മൂന്ന് മാസത്തിലൊരിക്കൽ തുക എന്ന നിലക്കായിരുന്നു ധാരണ. ആദ്യ ഗഡുവമായി നൽകേണ്ടിയിരുന്നത് 11.79 കോടിയാണ്.

Comments
error: Content is protected !!