കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി ഭിന്നശേഷിക്കാർക്കായി ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി ‘കൈയ്യെത്തും ദൂരത്ത്’ എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ മെഡിക്കൽ ഓഫീസ്, എൻ.എച്ച്.എം, വനിതാ ശിശു വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

അടിസ്ഥാന രേഖകളുടെ അപര്യാപ്തത കൊണ്ട് ആനുകൂല്യങ്ങൾ നഷ്ടമാകാതിരിക്കാനും ഭിന്നശേഷിക്കാർക്കുള്ള പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും അവബോധം നൽകുന്നതുമാണ് ക്യാമ്പിലൂടെ ലക്ഷ്യം വെച്ചത്. കാഴ്ച, കേൾവി, അംഗപരിമിതി, മാനസിക വെല്ലുവിളി എന്നിവ നേരിടുന്നവർക്കായി മെഡിക്കൽ പരിശോധനയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.

ഇ-ഹെൽത്ത് രജിസ്ട്രേഷൻ, യുണീക് ഡിസബിലിറ്റി ഐഡന്റിറ്റി കാർഡ് (യു ഡി ഐ ഡി) രജിസ്ട്രേഷൻ എന്നീ സൗകര്യങ്ങളും ക്യാമ്പിൽ സജ്ജീകരിച്ചിരുന്നു.

 

Comments
error: Content is protected !!