കാക്കനാട്ടെ കൊലക്കേസ് പ്രതി അർഷാദിനെ തെളിവെടുപ്പിനായി പയ്യോളിയിലെത്തിച്ചു

പയ്യോളി : കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിൽ യുവാവ് കൊലപ്പെട്ട കേസിലെ പ്രതി അയനിക്കാട് മഠത്തിൽ മുക്ക് കോലാരിക്കണ്ടി കോഴിത്തട്ടതാഴ അർഷാദിനെ (27) തെളിവെടുപ്പിനായി പോലീസ് പയ്യോളിയിൽ കൊണ്ടുവന്നു. അർഷാദ് നേരത്തെ ജോലിക്കുനിന്ന കൊണ്ടോട്ടിയിലെ ജൂവലറിയിൽനിന്ന് മോഷ്ടിച്ചസ്വർണം പയ്യോളിയിലെ വ്യാപാരിക്കാണ് വിറ്റതെന്നമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

കൊച്ചി ഇൻഫോപാർക്ക് പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ചരാവിലെ പത്തിന് തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെനീണ്ടു. ജൂലായ് 14-നാണ് മൂന്നുപവന്റെ ആഭരണവുമായി ബസ് സ്റ്റാൻഡിന് മുന്നിലെ ധനകാര്യസ്ഥാപനത്തിൽ എത്തുന്നത്. സമീപത്തെ സ്വർണപ്പണിക്കാരനെ വിളിച്ച് ധനകാര്യസ്ഥാപനക്കാർ ആഭരണം പരിശോധിച്ചെങ്കിലും അർഷാദ് അവിടെ പണയംവെച്ചില്ല. പിന്നീട് ആ സ്വർണപ്പണിക്കാരന്റെ കടയിൽ പോയി അത് വിറ്റു. ഒരു ലക്ഷത്തി പതിനായിരം രൂപയും വാങ്ങി. സ്വർണ വ്യാപാരിയുടെ ഫോൺ ഉൾപ്പെടെയുള്ള രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments

COMMENTS

error: Content is protected !!