കൂടത്തായി കേസ് ;സയനൈഡ് അംശമുണ്ടായിരുന്നത് നിർണായക വഴിത്തിരിവ് -ഡി.ജി.പി.

കോഴിക്കോട്: കൂടത്തായി കേസിൽ, സിലി സെബാസ്റ്റ്യന്റെ മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡ് അംശം കണ്ടെത്തിയത് അന്വേഷണത്തിലെ നിർണായക വഴിത്തിരിവാണെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കളക്ടറേറ്റിൽനടന്ന പരാതിപരിഹാര അദാലത്തിനെത്തുടർന്ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേസിൽ ഫൊറൻസിക് തെളിവുകൾ ലഭ്യമാവുക എന്നത് വെല്ലുവിളിയായിരുന്നു. സാധാരണഗതിയിൽ ഈ കേസ് തെളിയിക്കപ്പെടാതെ പോകുമായിരുന്നു. റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ സ്ഥലംമാറ്റം കേസന്വേഷണത്തെ ബാധിക്കില്ല. ഈ കേസിലെ സൂപ്പർവൈസറി ഓഫീസറായി സൈമൺ തുടരും.
Comments

COMMENTS

error: Content is protected !!