KERALA

കര്‍ശന നിയന്ത്രണവുമായി റെയില്‍വേ. മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിലാണ് നിയന്ത്രണം

 മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിലാണ് കര്‍ശന നിയന്ത്രണം വരുന്നത്.ഒരു സ്റ്റേഷനില്‍ തീവണ്ടി നിര്‍ത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയര്‍ന്നതാണ് ഇതിന് കാരണം.16,672 മുതല്‍ 22,442 രൂപവരെ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളില്‍മാത്രം പുതിയ സ്റ്റോപ്പ് അനുവദിച്ചാല്‍ മതിയെന്ന നിലപാടിലാണ് റെയില്‍വേ ബോര്‍ഡ്.

മെയില്‍, എക്‌സ്പ്രസ് തീവണ്ടികള്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്ബോള്‍ 16,672 രൂപ മുതല്‍ 22,432 രൂപവരെ ചെലവുവരുന്നതായാണ് പുതിയ കണക്ക്. ഇന്ധന-ഊര്‍ജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. 2005-ലെ കണക്കുപ്രകാരം ഇത് 4,376 മുതല്‍ 5,396 രൂപവരെയായിരുന്നു. റെയില്‍വേ മന്ത്രാലയത്തിനുകീഴിലുള്ള റിസര്‍ച്ച്‌ ഡിസൈന്‍ ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനാണ് (ആര്‍.ഡി.എസ്.ഒ.) പുതിയ കണക്ക് തയ്യാറാക്കിയത്. ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലവര്‍ധനമൂലം, 22 കോച്ചുകളുള്ള എക്‌സ്പ്രസ് തീവണ്ടി ഒരുസ്റ്റോപ്പില്‍ നിര്‍ത്തുമ്ബോള്‍ 22,442 രൂപ ചെലവുണ്ടാകും. കോച്ചുകളുടെ എണ്ണം കുറയുന്നതനുസരിച്ച്‌ ചെലവും കുറയും.

ഇതിന്റെ അടിസ്ഥാനത്തില്‍ തീവണ്ടി നിര്‍ത്തല്‍ നയം (സ്റ്റോപ്പേജ് പോളിസി) റെയില്‍വേ ബോര്‍ഡ് തയ്യാറാക്കി എല്ലാ സോണല്‍ റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്കും അയച്ചുകൊടുത്തിട്ടുണ്ട്. പുതിയ കണക്ക് ആധാരമാക്കിയാല്‍ കേരളത്തിലെ 70 മുതല്‍ 80 ശതമാനംവരെ സ്റ്റോപ്പുകള്‍ നിര്‍ത്തേണ്ടിവരും. എന്നാല്‍ നിലവില്‍ സ്റ്റോപ്പുള്ളയിടങ്ങളില്‍ ഇത് ബാധകമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, കോവിഡ് കാലത്ത് നിര്‍ത്തിയ സ്റ്റോപ്പുകള്‍ പുഃനസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button