സ്വർണ്ണ വില്പന മേഖലയിൽ നടക്കുന്നത് 1500 കോടിയുടെ വെട്ടിപ്പ്

ഓരോ വർഷവും സ്വർണവ്യാപാര മേഖലയിൽ നടക്കുന്നത് 1500 കോടി രൂപയുടെ തട്ടിപ്പ്‌. ജിഎസ്‌ടിയിലെ പഴുത്‌ മറയാക്കിയുള്ള ക്രമക്കേടുകളും ഇതിനൊപ്പം ചേരും. ജിഎസ്‌ടിയിൽ സ്വർണനികുതി മൂന്നു ശതമാനമാണ്‌. ഒന്നര ശതമാനം കേന്ദ്രത്തിനുപോയാലും കുറഞ്ഞത്‌ 1000 കോടി സംസ്ഥാനത്തിനു ലഭിക്കണം. കഴിഞ്ഞവർഷം ഈ ഇനത്തിൽ ലഭിച്ചത്‌ വെറും 478.2 കോടിയാണ്‌.

സ്വർണ കള്ളക്കടത്തും  ബിൽ നൽകാതെയുള്ള വിൽപ്പനയുമാണ്‌ ഇതിനു പിന്നിൽ. കൂടാതെ നികുതി വെട്ടിപ്പിനുള്ള മൌനാനുവാദങ്ങളും ചേരുന്നു.

പഴയ സ്വർണം പുതുക്കി വിൽപ്പന നടത്തിയും സമാനമായ തട്ടിപ്പ്‌ നടത്തുന്നുണ്ട്‌. ജിഎസ്‌ടി വന്നശേഷം, ജ്വല്ലറികളുടെ ശാഖകൾ തമ്മിൽ നടത്തുന്ന ചരക്ക്‌കൈമാറ്റം അമ്പതിരട്ടി വർധിച്ചതായാണ് കണ്ടെത്തൽ.

സംസ്ഥാനത്തിനു പുറത്തുള്ള ശാഖകളിൽവരെ സ്വർണ കൈമാറ്റത്തിന്‌‌ ഇൻവോയിസും ഇ–-വേ ബില്ലുംവേണ്ട എന്നതാണ്‌ ഇതിന്‌ സൌകര്യം നൽകുന്നത്. ഇത്തരത്തിലെത്തുന്ന സ്വർണം കല്യാണവീടുകളിൽവരെ എത്തിച്ചുവിൽക്കുന്നതും വ്യാപകമാണ്‌. നികുതി വലയത്തിനുപുറത്താണ്‌ ഇവയെല്ലാം.

ഉപഭോക്താക്കളെ ചിട്ടി മാതൃകയിൽ ചേർത്തും വില്പന തട്ടിപ്പ് നടത്തുന്നു. കാസർക്കടും കുററ്യാടി പയ്യേളി പ്രദേശങ്ങളിലും ജ്വല്ലറി തട്ടിപ്പ് സമാനമായ ഗുരുതര സ്വഭാവമുള്ളവയാണ്. ഇതിൽ എല്ലാം അധികാരികളുടെ പിന്തുണ ലഭിക്കുന്ന വൻ റാക്കറ്റുകൾ പ്രവർത്തിക്കുന്നു എന്നതാണ് പ്രത്യേകത.

വാറ്റിൽ സ്വർണനികുതി വാർഷികവരുമാനം 21 കോടിയിലേക്ക്‌ കൂപ്പുകുത്തിയതോടെയാണ്‌ ഇപ്പോൾ സർക്കാർ ഇടപെട്ടത്‌. തലേവർഷം ഒടുക്കിയ നികുതിയുടെ ഒന്നരമടങ്ങ്‌ അടയ്ക്കാൻ തയ്യാറാകുന്ന വ്യപാരിക്ക്‌ കണക്കുനോക്കാതെ കോമ്പൗണ്ട്‌ ചെയ്യാൻ വ്യവസ്ഥ നൽകി. ഒപ്പം വർഷാവർഷം 15 ശതമാനംവരെ കോമ്പൗണ്ടിങ്‌ നിരക്കുയർത്തുകയും ചെയ്‌തു. ഇതോടെ വാർഷിക വരുമാനം  ഉയർന്നു.

സ്വർണനികുതി  (ജിഎസ്‌ടി ) (തുക കോടിയിൽ)
2016–-17   629.65
2017–-18   538.39
2018–-19   425.51
2019–-20   435.06
2020–-21   478.20

 

Comments
error: Content is protected !!