കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി പത്ത് മുതല്‍ 14 വരെ


കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി പത്ത് മുതല്‍ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന മോഹനന്‍ നമ്പൂതിരി, മേല്‍ ശാന്തി പ്രദീപ് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പത്തിന് കാലത്ത് ഒൻപത് മണിക്ക് കലവറ സമര്‍പ്പണം, ദീപാരാധന, വൈകീട്ട് തിരുവാതിരക്കളി, തായമ്പക, പുറത്തെഴുന്നള്ളിപ്പ്, സോപാന നൃത്തം. രാത്രി ഏഴ് മണിക്ക് കലാ സന്ധ്യ.
11 ന് കാലത്ത് പത്ത് മണിക്ക് ഭക്തി ഗാനാമൃതം. വൈകീട്ട് ആറരക്ക് തായമ്പക, പുറത്തെഴുന്നള്ളിപ്പ്. രാത്രി ഏഴ് മണിക്ക് ഗുജറാത്തി നൃത്തം. ഏഴെ മുപ്പതിന് സംഗീത വിരുന്ന് തുടർന്ന് കരിമരുന്ന് പ്രയോഗം.
12 ന് കാലത്ത് വിശേഷാല്‍ പൂജകള്‍, ഒൻപത് മണിക്ക് ആറാട്ട് കുട വരവ്. വൈകീട്ട് അഞ്ച് മണിക്ക് സോപാന സംഗീതം. ആറരക്ക് ഇരട്ടതായമ്പക. വാദ്യസമേതം പുറത്തെഴുന്നെള്ളിപ്പ്. രാത്രി എട്ട് മണിക്ക് മെഗാ ഗാനമേള (കലിക്കറ്റ് റിയല്‍ ടോണ്‍ എന്റര്‍ടെയ്‌നേഴ്‌സ് ), പത്ത് മണിക്ക് കരിമരുന്ന് പ്രയോഗം.
13 ന് ഉച്ചാല്‍ മഹോത്സവം. കാലത്ത് അഞ്ച് മണിക്ക് വിശേഷാല്‍ പൂജകള്‍. ഒൻപത് മണിക്ക് കൊടിയുയര്‍ത്തല്‍. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് നാല് മണിക്ക് പഞ്ചാരിമേളം, തണ്ടാന്റെയും അവകാശികളുടെയും വരവുകള്‍, ആഘോഷവരവുകള്‍. ആറരക്ക് നട്ടത്തിറയോടെ താലപ്പൊലി, വിശേഷാല്‍ തായമ്പക (ശുകപുരം ദിലീപ്, കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ ), കരിമരുന്ന് പ്രയോഗം, ഭഗവതിത്തിറ, പുലര്‍ച്ചെ കലശം വരവ്.
14 ന് താലപ്പൊലി. കാലത്ത് വിശേഷാല്‍ പൂജകള്‍. ഉച്ചക്ക് 12-30 മണിക്ക് പ്രസാദ ഊട്ട്. വൈകീട്ട് അഞ്ച് മണിക്ക് ആഘോഷവരവുകള്‍, ശിവക്ഷേത്രത്തിലേക്ക് എഴുന്നെള്ളിപ്പ്. രാത്രി 11 മണിക്ക് കരിമരുന്ന് പ്രയോഗം, പുലര്‍ച്ചെ കോലം വെട്ടോടെ ഉത്സവസമാപനം.